Wednesday, December 24, 2008

ശ്രീയേശു

കുരിശില്‍തറച്ചൊരു പുണ്യരൂപം....നീ
ക്രൂശിതനായൊരു ദിവ്യരൂപം...
ക്രൂരനാം മര്‍ത്യന്റ് നീചമാം ഭാവങ്ങള്‍..
മാറ്റിയെടുത്തൊരു ദേവരൂപം...


ദൈവപുത്രന്‍,നീസ്നേഹപുത്രന്‍.....
ആത്മപുത്രന്‍ നീയേശുനാഥന്‍...
കൈതൊഴുന്നേന്‍ നിന്നെയേശുനാഥാ...
കാല് വരിക്കുന്നിലെ പുണ്യനാഥാ...

ദുഃഖിക്കും പുത്രരാം മര്‍ത്യര്‍ക്കായീ..
ദുഃഖാര്‍ത്തനായി,നീ മരുവിടുമ്പോള്‍..
ദുഃഖങ്ങള്‍ക്കറുതിവരുത്തീടാനായ്...
ദുഃഖിച്ചു നീ,ശ്രീയേശുനാഥാ...

ആര്‍ത്തരാം ഞങ്ങളെകാക്കുവാനായ്...
പാപിയാം ഞങ്ങള്‍ക്ക് പുണ്യമേകാന്‍...
ദൈവപുത്രനായ് നീജനിച്ചൂ..
കാലിത്തൊഴിത്തിലൊരുണ്ണിയായീ....

Tuesday, December 23, 2008

കാഴ്ച

പുകയുന്നുനെരിപ്പോടുനെഞ്ചിനുള്ളില്‍..
പുകമറനിറയുന്നുമനസ്സിനുള്ളില്‍...
പുലരിയെ കാക്കുന്ന തമസ്സിനെപ്പോല്‍...
കണ്‍ തുറക്കാനായിശ്രമിച്ചിടുന്നു.....

കരയുവാനാകാത്ത കണ്ണിണകള്‍..
കണ്ണടച്ചിരിക്കുന്നു നിറമിഴിയായ്..
കണ്‍ തുറന്നാല്‍ വീണുടയും..
കണ്ണീര്‍ത്തുള്ളികള്‍ എന്നാത്മാവുപോല്‍...

കാഴ്ചയിലെന്നുംനിഴലുകളായ്..
കണ്ണീരിലൂടെ ഞാനറിവൂ..
അകലുന്ന ബന്ധങ്ങള്‍നൊമ്പരങ്ങള്‍...
അറിയാത്ത ബന്ധത്തിന്‍ കാമനകള്‍...

Wednesday, December 10, 2008

സ്വപ്നം

പ്രഭാതരശ്മികള്‍ കണ്‍തുറന്നെന്നെ
കാണിക്കവയ്ച്ചിന്നുപുഞ്ചിരിച്ചു..
കാലത്തിന്‍ ചിലമ്പൊലിമെല്ലെവന്നെന്റെ
കാതില്‍ മന്ത്രിച്ചു വാമൊഴിയായ്..

പാതിമയക്കത്തില്‍ പാടിയപൈങ്കിളി
പാട്ടില്‍ നിറച്ചിന്നു നൊമ്പരങ്ങള്‍...
ഒരുപുലര്‍ക്കാലത്തെന്നലായെന്നില്‍
ചിറകുവിടര്‍ത്തീവേദനകള്‍.....

ഒരുനഷ്ട സ്വപ്നമായ്പൂങ്കുയില്‍കുഞ്ഞിതാ
മൂളാന്‍ തുടങ്ങുന്നുതന്‍ സ്വനങ്ങള്‍....
കൂട്ടിലെ കാക്കച്ചിയമ്മയറിയാതെ
മോഹങ്ങള്‍വെടിയാനൊരുങ്ങീടുന്നു...

Tuesday, December 9, 2008

ഒരു നാടോടിഗാനം

കാട്ടുപൊത്തിലെകല്ലുവെട്ടാങ്കുഴി...
കാണാതെകാല്‍ചവിട്ടിനിന്നൂ...
കാട്ടുമൈനയെക്കൂട്ടിലടച്ചവന്‍...
കാട്ടുചെമ്പക തൈച്ചുവട്ടില്‍....

കാടാറുമാസം..നാടാറുമാസം...
കല്‍ക്കണ്ടത്തേങ്കനി പാത്തുവച്ചു...
പാടിത്തളര്‍ന്നവന്‍..ആടിത്തിമിര്‍ത്തവന്‍...
പഞ്ഞമാസവും..നോമ്പുനോറ്റു...

നാടാറുമാസംകഴിഞ്ഞുചെന്നപ്പം..
കരിക്കാടിക്കഞ്ഞിപകര്‍ന്നുവച്ചു..
ആറ്റിക്കുടിച്ചവന്‍...ഊതിക്കുടിച്ചവന്‍...
കര്‍ക്കിടകത്തിലും നോമ്പുനോറ്റു......

കണിക്കൊന്ന നട്ടവന്‍...കാട്ടിലെത്തേവരെ...
കന്നിമലഞ്ചോട്ടില്‍ കാത്തിരുന്നു...
കാട്ടിലെത്തട്ടിലെത്തളിരിലവെറ്റില...
നാലുങ്കൂട്ടിമുറുക്കിത്തുപ്പി....

വാസനപ്പാക്കുചവച്ചവന്‍പിന്നീട്...
വാസന്തിപ്പൂമാല കോര്‍ത്തെടുത്തു...
കാത്തിരിക്കുംകന്നിപ്പെണ്ണിന്...
മുക്കുറ്റിമൂക്കുത്തിഒരുക്കിവച്ചു...

ഒട്ടല്ല നിന്നതും..ചെല്ലം നിറച്ചതും...
കാണിക്കയാക്കി..കാളിമൂപ്പന്‍...
കണക്കുകുറിച്ചവന്‍..കാലംനോക്കി...
കാട്ടിലെ പെണ്ണിനിന്ന്.കല്യാണം..